നാടിന് കാവലാകാൻ കാടിൻ്റെ മക്കള്‍ കാക്കിയണിയുന്നു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ കേരള പൊലീസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യു...
നാടിന് കാവലാകാൻ കാടിൻ്റെ മക്കള്‍ കാക്കിയണിയുന്നു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ കേരള പൊലീസിലേക്ക് തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കളാണ് ചരിത്ര നിയോഗത്തിൻ്റെ ഭാഗമാകുന്നത്. രാജ്യത്ത് ആദ്യമായാണ് ആദിവാസിവിഭാഗത്തിൽ നിന്നും പൊലീസ് സേനയിലേക്ക് ഇത്രയധികം പേരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്. പൊലീസില്‍ പട്ടിക വര്‍ഗത്തിലുള്ളവരുടെ പ്രതിനിധ്യം കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക റിക്രൂട്ട്മെന്റിലൂടെയുള്ള നിയമനം. വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് തടയുന്നതിനും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സഹായകമാകും.
തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കൈമാറി. ഭക്ഷ്യധാന്യങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടംപേര്‍ ക്രൂരമായി കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിൻ്റെ സഹോദരി ചന്ദ്രികയും നിയമന ഉത്തരവ് സ്വീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
22 യുവതികളും 52 യുവാക്കളുമാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദമുള്ള ഏഴ് പേരും ബിഎഡ്കാരായ മൂന്നു പേരും ഉള്‍പ്പെടുന്നുണ്ട്. സ്പെഷ്യല്‍ റൂള്‍ അടക്കം ഭേഗഗതി ചെയത് നിയമന നടപടി അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. പലരേയും നേരില്‍ കണ്ട് അപേക്ഷ പൂരിപ്പിക്കലിനടക്കം പിഎസ്സി ഉദ്യോഗിസ്ഥര്‍ സഹായം നല്കി. ആദിവാസികള്‍ക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളര്‍, കാട്ടുനായ്ക്കര്‍ അടക്കമുള്ളര്ക്കാണ് ജോലി ലഭിച്ചത്.
പിഎസ്സി നിയമനത്തിൻ്റെ ഭാഗമായ ബോണ്ട്, സെക്യൂരിറ്റി എന്നീ വ്യവസ്ഥകളില്‍ ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. പൊലീസ് അക്കാദമിലെ ഒമ്പത് മാസ പരിശീലനത്തിന് ശേഷം ഇവര്‍ യൂണിഫോമണിഞ്ഞ് പൊലീസിൻ്റെ ഭാഗമാകും.
COMMENTS